Friday, 17 March 2017

ജനവഞ്ചനയുടെ 30 ദിനങ്ങൾ

എല്ലാം ശെരിയാക്കാം എന്ന മുദ്രാവാക്യത്തോട് കൂടി അധികാരത്തിൽ വന്ന ഇടതുമുന്നണിക്ക് ഒരു തോന്നലുണ്ട് അവർ "എല്ലാം ശെരിയാക്കാം " എന്ന് പറഞ്ഞത് വിശ്വസിച്ചിട്ടാണ് ജനങ്ങൾ അവർക്കു വോട്ട് ചെയ്തു അധികാരത്തിൽ എത്തിച്ചതെന്ന്.യഥാർത്ഥത്തിൽ സംഭവിച്ച കാര്യമെന്തെന്നാൽ സരിതയുടെയും ശാലുവിന്റെയും പിന്നാലെ കയറി ഇറങ്ങിയ യു ഡി എഫ് മന്ത്രിമാരുടെയും എം എൽ എ മാരുടെയും നാറിയ കഥകൾ കേട്ട് പൊറുതിമുട്ടിയ ജനം പ്രതീക്ഷ നശിച്ചു നിന്ന സമയത്തു വീണ്ടും വീണ്ടും കള്ളിന്റെയും പെണ്ണിന്റെയും പൊന്നിന്റെയും പേരിൽ തീർത്താൽ തീരാത്ത വിധത്തിലുള്ള അഴിമതിക്കഥകൾ കാരണം രക്ഷക്കായി അവർക്കു വോട്ട് ചെയ്യാതെ ഒരു മാറ്റത്തിനു വേണ്ടി എൻ ഡി എ മുന്നണിക്കും എൽ ഡി എഫിനും വോട്ട് ചെയ്തു
കേരളത്തിൽ വളരെ നല്ലൊരു വിഭാഗം വരുന്നതും എന്നാൽ രാജ്യത്തിലെ മൊത്തം ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ന്യൂനപക്ഷമായുള്ളതുമായ മത വിഭാഗങ്ങളിൽ ഇടതു പക്ഷം നടത്തിയ ബി ജെ പിയെക്കുറിച്ചുള്ള കുപ്രചരണം ഫലം കാണുകയും അതിൻറെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും ബി ജെ പി നല്ലൊരു വിഭാഗം വോട്ടു പിടിച്ചെങ്കിലും അത് വിജയത്തിലേക്കെത്താതിരിക്കാൻ കാരണമാവുകയും ചെയ്തു.എന്നിരുന്നാലും മലപ്പുറം,കോട്ടയം പോലുള്ള ജില്ലകളിൽ ബി ജെ പി ക്കുണ്ടായ മുന്നേറ്റം വരും കാലങ്ങളിൽ ഈ നാട്ടിലെ മറ്റു വോട്ടർമാരും ബി ജെ പി യിലേക്ക് ആകൃഷ്ടരാകും എന്നുള്ളതിന് തെളിവാണ് .
ഇത്തരത്തിൽ യു ഡി എഫിൽ നിന്നും അവരുടെ കഴിവ് കേടു കൊണ്ട് മാത്രം കൈ വിട്ടു പോയ അധികാരം പിന്നീട് നിലവിലുള്ള മുഖ്യ ശത്രുവായ ബി ജെ പി യിൽ വർഗീയ പരമായ ആരോപണങ്ങളുയർത്തി ജനങ്ങളെ പറ്റിച്ചു അധികാരത്തിൽ എത്താൻ എൽ ഡി എഫിന് അധികം മെയ്യനങ്ങി പണി ചെയ്യേണ്ടി വന്നിട്ടില്ല .അധികാരത്തിലെത്തിയ സമയത്തും തെരഞ്ഞെടുപ്പ് സമയത്തും നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നേരെ വണ്ണം നിറവേറ്റാനാകാതെ ശൈശവ കാലഘട്ടത്തിൽ തന്നെ പൂർണ്ണ പരാജയമായി മാറിയ ഒരു സർക്കാരിനെയാണ് കേരള ജനതയ്ക്ക് കാണാൻ സാധിച്ചത് .കൊട്ടിഘോഷിച്ചു മന്ത്രിപ്പട്ടം ചാർത്തി നൽകിയ മന്ത്രിമാരുടെ വായിൽ നിന്നും വികടസരസ്വതി കളിവിളയാടാൻ തുടങ്ങിയപ്പോൾ അത് അബദ്ധം കൊണ്ടാണോ ,അജ്ഞത കൊണ്ടാണോ എന്നറിയാൻ സാധിക്കാതെ ജനങ്ങൾ സ്തബ്ധരായി .തങ്ങളുടെ നികുതിയിൽ നിന്നും ശമ്പളം പറ്റുന്ന ഈ ഭരണാധികാരികൾ പറയുന്ന വിഢിത്തരങ്ങൾ കേട്ട് ചിരിക്കണോ ,അതോ കരയണോ എന്ന് പോലും അറിയാതെ ഞങ്ങൾ മിഴിച്ചു നിന്ന ഒരു കാഴ്ചയാണ് ആദ്യ മാസത്തിൽ നമുക്ക് കാണാൻ സാധിച്ചത് .

No comments:

Post a Comment