Friday, 17 March 2017

നിനക്കായ് തോഴീ

അരവിന്ദൻ മുത്തശ്ശിക്കുന്നിന് മുകളിലേക്ക് വളരെ വേഗം നടന്നു .ക്ഷീണവും അതിനേക്കാളേറെ സങ്കടവും അവൻറെ യാത്രാ വേഗം കുറച്ചു കൊണ്ടിരുന്നു .പക്ഷെ തനിക്കെത്താനുള്ള ആ ലക്ഷ്യം,അതിനെയപേക്ഷിച്ചു നോക്കുമ്പോൾ ഈ ദൂരമോ വഴിയിലെ മറ്റു ക്ലേശങ്ങളോ അതിനൊരു വിലങ്ങു തടിയല്ല എന്നവൻ മനസിലാക്കിയിരുന്നു .

തൻറെ ബാല്യകാലം മുതൽ തൻറെ കളിക്കൂട്ടുകാരിയായി കണ്ടിരുന്ന ലക്ഷ്മി അവൾ ഇന്നില്ല .കുട്ടിക്കാലത്തു നാട്ടിൻപുറത്തെ ഉസ്കൂളിൽ പഠിക്കാൻ സമയത്തു അവൾ നൽകിയ മയിൽ‌പ്പീലി ,ആകാശം കാണിച്ചാൽ ജീവൻ നഷ്ടപ്പെടുമെന്നും അല്ലായെങ്കിൽ ആ മയിൽ‌പ്പീലി പ്രസവിക്കുമെന്നും തന്നോട് പറഞ്ഞു തൻറെ ജന്മദിനത്തിൽ സമ്മാനമേകിയ തൻറെ പ്രിയതോഴി ഇന്നവളില്ല .നാട്ടിൻപുറത്തെ സ്കൂളിൽ പഠിക്കുമ്പോൾ ലക്ഷ്മി ആയിരുന്നു അവൻറെ ഉറ്റ ചങ്ങാതി ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ വകയില്ലാത്ത അവൻറെ കുടുംബത്തിൻറെ പട്ടിണി മാറ്റുവാൻ പത്താം തരാം പാസ്സയപ്പോൾ പാടത്തു പണിക്കു പോകേണ്ടി വന്നെങ്കിലും തൻറെ പ്രിയ തോഴിയെ അവൻ മറന്നിരുന്നില്ല .നല്ല മാർക്കൊന്നുമില്ലായിരുന്നെങ്കിലും കുടുംബത്തിൻറെ നല്ല സ്ഥിതി കാരണം അവളുടെ അച്ഛൻ അവളെ നഗരത്തിലേക്ക് പഠിക്കാനയച്ചു .കോളേജ് എന്ന വസ്തുത കാവിലെ ഉത്സവത്തിനുള്ള നാടകങ്ങളിൽ കേട്ടിട്ടുണ്ടെന്നല്ലാതെ ലക്ഷ്മി എന്ന കുട്ടി ഇല്ലായിരുന്നെങ്കിൽ തനിക്കു കാണാൻ പോലും കഴിയുമായിരുന്നില്ല എന്നവൻ ഗദ്ഗദത്തോടെ ഓർത്തു . ഒറ്റമുണ്ടും ഉടുത്തു ജീവിതത്തിലാദ്യമായി അലക്കി തേച്ച ഷർട്ടുമായി കോളേജിൽ അവളുടെ ക്ഷണം കാരണം എത്തിയ ദിവസത്തിലെ മുറിപ്പാട് അവനു ഇന്നും മറക്കാൻ കഴിയുന്നില്ല .നഗരത്തിലെ പിള്ളേർ നാട്ടിൻ പുറത്തുകാരൻ പയ്യനെ അവളുടെ പിറകെ നടക്കുന്ന പരിഷ്ക്കാരി പയ്യൻറെ നേതൃത്വത്തിൽ തലങ്ങും വിലങ്ങും കളിയാക്കി .അപമാനം സഹിക്കാൻ കഴിഞ്ഞില്ല .ചിലപ്പോൾ അത് കണ്ടതുകൊണ്ടോ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കളുടെ വാചകങ്ങൾ കേട്ടത് കൊണ്ടോ ആയിരിക്കാം ലക്ഷ്മി പിന്നീട് അതിനു ശേഷം തനിക്കു കത്തയച്ചിട്ടില്ല.പക്ഷെ തനിക്കവളെ അങ്ങനെ മറക്കാൻ കഴിയുമോ ??? സ്കൂളിൽ ബാക്കിയെല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോൾ വിശന്നു വലഞ്ഞു ദൂരെ മാറിയിരിക്കുന്ന തനിക്ക് ആഹാരത്തിലെ ഒരു പങ്കു സ്ഥിരമായി തന്നിരുന്ന ,അച്ഛന്റെ മരണത്തിലുലഞ്ഞപ്പോൾ തനിക്കു പത്താം തരാം വരെയെങ്കിലും പഠിക്കാൻ അവളുടെ അച്ഛനോട് പറഞ്ഞു അവസരമുണ്ടാക്കി തന്ന ലക്ഷ്മി ..അവളെയെങ്ങനെ തനിക്കു മറക്കാൻ കഴിയും ???

പക്ഷെ വിധി എന്നത് സ്വാർത്ഥനാണല്ലോ അവളുടെ പുറകെ നടന്ന പരിഷ്കാരി കാമുകനോട് അവൾ ക്രമേണ അടുത്തു .പിന്നെ പിന്നെ നാട്ടിൽ വന്നാൽ കണ്ടാൽ പോലും അരവിന്ദനോട് അവൾ മിണ്ടാതെയായി .തൻറെ സഹോദരിയുടെ കൂട്ടുകാരി ലക്ഷ്മിയുടെ ജൂനിയറായി പഠിക്കുന്ന ഷാഹിന പറഞ്ഞാണ് അറിയുന്നത് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അവൾ ഇപ്പോൾ മിക്ക ദിവസങ്ങളിലും ക്‌ളാസിൽ വരാറില്ല.പലപ്പോഴും അർദ്ധ അബോധവസ്ഥയിൽ അവളെ ഷാഹിന കണ്ടിട്ടുണ്ടത്രെ.ആദ്യമൊന്നും അവൾ പറഞ്ഞപ്പോൾ അരവിന്ദൻ അത് വിശ്വസിച്ചില്ല


എന്നാൽ താനിന്നു കേട്ട വാർത്ത അത് വിശ്വസിച്ചേ മതിയാകൂ ,താൻ ജീവന് തുല്യം തൻറെ അമ്മയായും പെങ്ങളായും ,കാമുകിയായും ,മകളായും സ്നേഹിച്ച പെൺകുട്ടി ,അവളിന്നു ക്രൂരമായ ശാരീരീരിക പീഡനത്തിൽ മനം നൊന്തു ആത്മഹത്യ ചെയ്തിരിക്കുന്നു .അവളെ കപട സ്നേഹം കാണിച്ചു ചതിച്ച ലഹരിക്കടിമയായ അവളുടെ പരിഷ്ക്കാരി കാമുകൻ അവനു ഒരു നേരത്തെ മയക്കുമരുന്നിന് വേണ്ടി തൻറെ കൂട്ടുകാർക്കു അവളെ കാഴ്ച വച്ചു

ചിന്തിച്ചു തളർന്നെങ്കിലും മുത്തശ്ശിക്കുന്നിൻറെ മുകളിൽ അപ്പോളത്തേക്കും അവൻ വേച്ചു വേച്ചു എത്തിയിരുന്നു . കുട്ടിക്കാലത്തു കളിച്ചു വളർന്ന മുത്തശിക്കുന്നിൽ അതാ തൻറെ പ്രിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കിടക്കുന്നു .ആ കാഴ്ച കണ്ടു അവനു സങ്കടം അടക്കാനായില്ല .അവൻ നിലവിളിച്ചു കൊണ്ട് അവളുടെ മൃത ശരീരത്തിനടുത്തെത്തി .വായിൽ നുരയും പതയും ആയി കിടന്നിരുന്ന ആ ശരീരത്തിനു സമീപം അവൻ തളർന്നു വീണു ."അരവിന്ദാ ,അരവിന്ദാ" അവിടെ കൂടിയിരുന്ന നാട്ടുകാർ അവനെ തട്ടി വിളിക്കാൻ തുടങ്ങി .അപ്പോളേക്കും അവൻ കഴിച്ച ഉമ്മത്തിൻകായ അവന്റെ ജീവനമായി അവന്റെ പ്രിയ തോഴിക്കരികിലേക്കു പോയിരുന്നു

No comments:

Post a Comment