മധു തേടി പോകുന്ന പൂമ്പാറ്റയിന്നിതാ
ഓർക്കുന്നു തന്നുടെ ജോലിഭാരം
താനിതേകുന്ന പരാഗത്തിനാകുമോ
ഒരു നാൾ വസന്തം വിരിയിക്കുവാൻ
ഒരു കൊച്ചു അണ്ഡമായ് വന്നുവീഭൂമിയിൽ
ഒരു ജീവനായ് പിറന്നു ഞാനും
പലനാൾ സുഷുപ്തിയിൽ ആണ്ടു ഞാനും
പിന്നെ ശലഭമായ് നാട്ടിൽ പറന്നുയർന്നു
പലതരം പൂക്കളെ കണ്ടിടുമ്പോൾ
പിന്നെ അവ തൻറെ തേനും നുകർന്നിടുമ്പോൾ
ഒരു ചിന്ത മാത്രം വിശപ്പടക്കീടണം
അന്നത്തെ കാര്യം കഴിച്ചിടേണം
എന്നാലതിന്നുവരെ ഓർത്തതില്ല
പിന്നെ ഈ ഈ കാലമത്രയും ഏറ്റതില്ല
താൻ നുണയുന്ന മധുവിൻ പരാഗത്തെ
താൻ വഹിക്കാമെന്നു ചൊല്ലിയില്ല
ഈ കുഞ്ഞു കാലമാം ജീവിതത്തിൽ
തൻറെ ഒരുകൊച്ചു ജീവിതനാളുകളിൽ
ഒരു പാട് പൂന്തോട്ടമുണ്ടാക്കുവാൻ തന്ന
കഴിവിനു നന്ദിയിതേകുന്നു പാവം
No comments:
Post a Comment